ഇന്ത്യയിലെ വനസംരക്ഷണവുമായി ബന്ധപ്പെട്ട 160 ഓളം കേസുകളില്‍ അനുബന്ധമായി കേട്ട പേരാണ് ടി എന്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാട്.
ടിഎന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ ഡബ്ല്യൂ പി(സി) 202/95 എന്ന കേസും വനത്തില്‍ നിന്നും ഒരു തരത്തിലുള്ള മരങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെ മുറിക്കരുത് എന്ന വിധിന്യായവും ഇന്ത്യന്‍ വനനിയമത്തിന്റെ പ്രധാന ഭാഗങ്ങളാണ് .
വനഭൂമിയില്‍ നിന്ന് മരമില്ലുകള്‍ അഞ്ച് കിലോമീറ്റര്‍ ദൂരം പാലിക്കണമന്ന കോടതിവിധിക്ക് ആധാരമായ പൊതു താത്പര്യ ഹര്‍ജി നല്‍കിയത് തിരുമുല്‍പ്പാടായിരുന്നു. ഇതിന്റെ ഭാഗമായി വനമേഖലയിലെ അനധികൃത വനം മുറിയെയും അനധികൃത മില്ലുകളെയും നിയന്ത്രിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കഴിഞ്ഞു.
വനവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നടത്തിയതിനാല്‍ വനനിയമങ്ങളെക്കുറിച്ചുള്ള നിയമ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകത്തില്‍ തിരുമുല്‍പ്പാടിന്റെ കേസുകളും റഫറന്‍സിനായി ഉള്‍പ്പെടുത്തിയത് ചരിത്രം.
നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിലെ വനസംരക്ഷണവുമായി ബന്ധപ്പെട്ട് 1995ല്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗ്രീന്‍ബെല്‍റ്റ് എന്ന ആശയം പ്രാവര്‍ത്തികമായത്.
സുപ്രീംകോടതിയില്‍ വനസംരക്ഷണവുമായി ബന്ധപ്പെട്ട് വന്ന കേസുകളെല്ലാം തിരുമുല്‍പ്പാട് കേസുകളുമായി ബന്ധിപ്പിച്ചാണ് പരിഗണിച്ചത്.
2017ല്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാട് മരിച്ചെങ്കിലും ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസ് പൊതുതാല്പര്യ ഹര്‍ജിയെന്ന പരിഗണനയില്‍ നിലനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക