വാഷിങ്ടൻ: സംസ്കരിക്കാന്‍ ഏല്‍പ്പിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ വെട്ടിമുറിച്ചു വില്പന നടത്തിയ ഫ്യൂണറല്‍ ഹോം ഉടമ മേഗന് ഹെസിനു(46 ) 20 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ കൊളറാഡോയിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്.
500 മൃതദേഹങ്ങളാണ് ഇവര്‍ മുറിച്ചു വില്പന നടത്തിയത്. സംഭവത്തില്‍ മേഗന്റെ അമ്മ 69 കാരിയായ ഷെര്‍ലി കോച്ചും കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും 15 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.
കൊളറാഡോയിലെ മോണ്ട്രോസ് എന്ന സ്ഥലത്താണ് സണ്‍സെറ്റ് മെസ എന്ന ഫ്യൂണറല്‍ ഹോം (മൃതസംസ്കാരത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സ്ഥാപനം) നടത്തിയിരുന്നത്.
അതേ കെട്ടിടത്തില്‍തന്നെ ഡോണര്‍ സര്‍വീസസ് എന്ന പേരില്‍ ശരീരാവയവങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനവും മേഗന് നടത്തി.
മൃതദേഹങ്ങള്‍ വെട്ടിമുറിക്കുക എന്നതായിരുന്നു മേഗന്റെ അമ്മയുടെ ചുമതല. ഗവേഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും മറ്റുമായാണു ശരീരഭാഗങ്ങള്‍ വില്പന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക