ബംഗളൂരു: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ 13 വർഷം തുടർച്ചയായി പ്രദർശിപ്പിച്ച സംസ്ഥാനത്തിന്റെ ടാബ്ലോ പ്രദർശിപ്പിക്കില്ലെന്ന് കർണാടക സർക്കാർ പരേഡിൽ വളരെ കുറച്ച് തവണ മാത്രം പങ്കെടുത്ത സംസ്ഥാനങ്ങൾക്ക് അവസരം നൽകാനായാണ് ഇത്. കേന്ദ്രസർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് നടപടി.
ഈ വർഷം ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കർണാടകയുടെ ടാബ്ലോയെ ഒഴിവാക്കി. തുടർന്നുണ്ടായ വിവാദത്തെ തുടർന്നാണ് സർക്കാർ വിശദീകരണവുമായി എത്തിയത്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏറ്റവും കുറവ് തവണ പരേഡിൽ പങ്കെടുത്ത സംസ്ഥാനങ്ങൾക്ക് അവസരം നൽകുന്നതിലാണ് ഇത്തവണ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിനാൽ ഇത്തവണ സംസ്ഥാനത്തിന് അവസരം ലഭിച്ചിട്ടില്ലെന്നും കർണ്ണാടക അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക