ഡല്‍ഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യന്‍ ഇന്ത്യന്‍ വ്യോമസേനയും നാവികസേനയും നടത്തുക കരുത്തുറ്റ ശക്തി പ്രകടനം. റിപ്പബ്ലിക് ദിനാഘോഷത്തില്‍ IAF-ന്റെ 50 യുദ്ധ വിമാനങ്ങളാണ് പങ്കെടുക്കുക എന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.
‘ഒരു പക്ഷേ ഇതില്‍ പല യുദ്ധവിമാനങ്ങളും ഇതാദ്യമായും ഒരുപക്ഷേ അവസാനമായും ആയിരിക്കാം പ്രദർശിപ്പിക്കുക, പരിപാടിയിൽ പങ്കെടുക്കുന്ന 50 വിമാനങ്ങളിൽ നാവികസേനയുടെ IL-38 ഉൾപ്പെടുന്നു’, IAF ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറെ പ്രത്യേകതകളാണ് ഐഎൽ-38 (IL-38) ന് ഉള്ളത്. 44 വർഷത്തോളം സേനയുടെ ഭാഗമായിരുന്ന, ഇന്ത്യൻ നാവികസേനയുടെ അഭിഭാജ്യഘടകമാണ് സമുദ്ര നിരീക്ഷണ വിമാനമായ IL-38. ഇന്ത്യന്‍ നാവികസേനയുടെ സീ ഡ്രാഗൺ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ റഷ്യന്‍ നിര്‍മ്മിത വിമാനം 44 വർഷം ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്നു.
നാല് പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം കഴിഞ്ഞ വർഷം ജനുവരി 17നാണ് വിരമിച്ചത്. IN-301 എന്നും അറിയപ്പെടുന്ന ഈ വിമാനം ഗോവയിലെ ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 315 — ‘വിംഗ്ഡ് സ്റ്റാലിയൻസ്’ ന്റെ ഭാഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക