ഫുട്ബാൾ കളിയ്ക്കുവാനായി തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവ് മരിച്ചു. നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള വിദ്യ അദാനി സ്വായത്തമാക്കിയിട്ടുണ്ടെന്ന് വിദഗ്ധര്‍
റാസൽഖൈമ അൽഗൈലിൽ വച്ചാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം നടന്നത്. ടർഫിൽ കളിക്കാൻ ഇറങ്ങുന്നതിന് മുമ്പ് ക്ഷീണം തോന്നിയ ആഷിഖ് ഗ്രൗണ്ടിന് സമീപം ഇരുന്നു. ചെറിയ അസ്വസ്ഥതയാണെന്ന് കരുതിയെങ്കിലും പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
വീഡിയോ കോളിലൂടെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ എച്ച് ആറിനെ പിരിച്ചു വിട്ട് ഗൂഗിള്‍
ആഷിഖിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്ത് ദിവസം മുൻപാണ് വിവാഹ നിശ്ചയം കഴിഞ്ഞ് ആഷിഖ് യുഎഇയിൽ തിരികെ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക