വാഷിംഗ്ടണ്‍: ബൈഡന്റെ മരണത്തിനായി വീണ്ടും പ്രാര്‍ത്ഥിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ യു.എസ് കോണ്‍ഗ്രസ് പ്രതിനിധി ലോറന് ബോബെര്‍ട്ട്. ഒരു പള്ളിയിലെ സദസ്സിനോട് സംസാരിക്കുമ്പോഴാണ് ജോ ബൈഡന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ജനക്കൂട്ടത്തോട് ലോറന് ബോബെര്‍ട്ട് പറഞ്ഞത്. അദ്ദേഹത്തിന്റെ ദിവസങ്ങള്‍ കുറവായിരിക്കട്ടെ, മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഓഫീസ് ഏറ്റെടുക്കട്ടെയെന് ബോബെര്‍ട്ട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ കണ്ട സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
ബോബെര്‍ട്ട് ഇത്തരമൊരു പ്രാര്‍ത്ഥന നടത്തുന്നത് ഇതാദ്യമല്ല. 2022 മുതല്‍ ഇത്തരം പ്രാര്‍ത്ഥനകള്‍ അവര്‍ നടത്തിയിരുന്നു. കൊളറാഡോയിലെ ചാരിസ് ക്രിസ്ത്യന്‍ സെന്റര്‍ ഫാമിലി ക്യാമ്പ് മീറ്റിംഗില്‍ സംസാരിക്കുമ്പോള്‍ ബൈഡന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് നേരത്തെ അവര്‍ പറഞ്ഞിരുന്നു.
ഇത് യേശുക്രിസ്തുവിന്റെ സ്വയം പ്രഖ്യാപിത പാര്‍ട്ടിയാണെന്ന് രാഷ്ട്രീയ നിരൂപകയായ ലിന്‍ഡി ലി ട്വീറ്റ് ചെയ്തു. ഇത് ക്രിസ്ത്യാനിറ്റിയുടെ സ്വയം നിയുക്ത പാര്‍ട്ടിയാണ് . അമേരിക്കയിലെ ക്രിസ്ത്യാനിറ്റി താലിബാംഗലുകളുടേയും തോക്കുധാരികളായ അല്‍ഖ്വയ്ദ ഭ്രാന്തന്മാരുടേയും ഒരു ഭ്രാന്തന് ഗോത്രമായി മാറിയിരിക്കുന്നു.-അവര്‍ ട്വിറ്റ് ചെയ്തു.
അവരുടെ പ്രസംഗത്തില്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള നിയമനിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പെട്ടിരുന്നുവെന്നും ചര്‍ച്ച് പീഠങ്ങളില്‍ രാഷ്ട്രീയം കൊണ്ടുവരുന്നത് പള്ളികള്‍ക്ക് നികുതി ഇളവ് ലഭിക്കാനുള്ള മറ്റൊരു കാരണമാണെന്നും മറ്റുള്ളവര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക