ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ 2019 ജൂണ്‍ 26 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗര്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംസ്ഥാനത്തിന് അനുവദിച്ച പ്രത്യേക പദവി റദ്ദാക്കിയ ചരിത്രപരമായ നീക്കം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന് അന്തിമ സ്പര്‍ശം നല്‍കുന്നതായിരുന്നു ഷായുടെ തലസ്ഥാന നഗരി സന്ദര്‍ശനമെന്ന് ലഫ്റ്റനന്റ് ജനറല്‍ (റിട്ടയേര്‍ഡ്) കെജെഎസ് ധില്ലന് തന്റെ പുസ്തകത്തില്‍ അവകാശപ്പെട്ടു.
2019ലെ പൊതുതിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം അധികാരത്തില്‍ വന്നതിന് ശേഷം മോദി സര്‍ക്കാരിന്റെ ആദ്യത്തെ വലിയ ചുവടുവയ്പ്പായിരുന്നു ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്.
തനിക്ക് പുലര്‍ച്ചെ 2 മണിക്ക് ഒരു ഫോണ്‍ കോള്‍ വന്നതായും ആഭ്യന്തര മന്ത്രിയുമായി രാവിലെ 7 മണിക്ക് ഒരു കൂടിക്കാഴ്ചയെക്കുറിച്ച് അറിയിച്ചതായും സൈന്യത്തിന്റെ തന്ത്രപ്രധാനമായ ശ്രീനഗര്‍ ആസ്ഥാനമായുള്ള XV കോര്‍പ്സിന്റെ തലവനായിരുന്ന ലഫ്റ്റനന്റ് ജനറല്‍ (റിട്ടയേര്‍ഡ്) കെജെഎസ് ധില്ലന് തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
ഞങ്ങളുടെ കൂടിക്കാഴ്ച സമയത്ത് ‘ആലൂ പരാത്തയും പ്രശസ്ത ഗുജറാത്തി വിഭവമായ ‘ധോക്ല’യും ഉള്‍പ്പെടുന്ന സ്വാദിഷ്ടമായ ഭക്ഷണത്തിനുപുറമെ സെന്‍സിറ്റീവ് വിഷയങ്ങളും പ്രധാന വിഷയങ്ങളും ചര്‍ച്ചയ്ക്കായി മേശപ്പുറത്തുണ്ടായിരുന്നു, വിരമിച്ച സൈനിക ഉദ്യോഗസ്ഥന് തന്റെ പുസ്തകത്തില്‍ എഴുതി. നിര്‍ണായക യോഗത്തില്‍ വലിയ നീക്കവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം പാകിസ്ഥാന് എങ്ങനെ പ്രതികരിക്കുമെന്ന് മനസിലാക്കുക എന്നതാണ് കൂടിക്കാഴ്ചയിലെ ചര്‍ച്ചകളുടെ ഒരു ഭാഗമെന്നും പുസ്തകത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക