തിരുവനന്തപുരം : ഭർത്താവ് ചെയ്തിരുന്ന സഹായ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കാലശേഷവും പിൻതുടരുകയാണ് ജമീല ബീവി. കൂട്ടിന് മക്കളുമുണ്ട്. ഭർത്താവിന്റെ ഒന്നാം ചരമവാർഷികത്തിൽ 3 നിർധന കുടുംബങ്ങൾക്ക് തണലേകിയിരിക്കുകയാണ് ഇവർ.
തിരുവനന്തപുരം പോത്തൻകോട് സജീദ് മൻസിലിൽ ജമീല ബീവിയും മക്കളുമാണ് 20 സെന്റ് ഭൂമി വീതം നൽകി മാതൃകയായത്. ഇവരുടെ വീട് നിർമ്മാണം ആരംഭിക്കുമ്പോൾ ഓരോ ലക്ഷം രൂപവീതം ഇവർക്ക് നൽകുമെന്നും ജമീല ബീവി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരി 19 നാണ് ഇവരുടെ ഭർത്താവ് പോത്തൻകോട് കല്ലുവെട്ടിയിൽ കബീർ മരണപ്പെട്ടത്. മരിക്കുന്നതിന് മുൻപ്, മഞ്ഞമല സ്വദേശി നൂറുദ്ദീന് ഇദ്ദേഹം 5 സെന്റ് സ്ഥലം ദാനം ചെയ്തിരുന്നു. ഇതിൽ ബാക്കിയുള്ള 20 സെന്റ് സ്ഥലമാണ് ഇവർ അർഹതപ്പെട്ടവർക്ക് നൽകിയത്.
മക്കളായ സജീന, സമീർ, സഫീന, സജീദ് എന്നിവരും പൂർണ്ണമനസ്സോടെ ഉമ്മയുടെ ആഗ്രഹത്തിന് പിന്തുണ നൽകി. പോത്തൻകൊട് സ്വദേശി ഷൈനി, പേരൂർകട സ്വദേശി സബീന, ചാല സ്വദേശിനിയായ റിനു സുരേന്ദ്രൻ എന്നിവർക്കാണ് അവർ വീട് വെക്കാൻ ഇടം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക