പെര്‍സിസ് കംബാറ്റക്കും പ്രിയങ്ക ചോപ്രക്കും ശേഷം ഓസ്കാര്‍ വേദിയില്‍ അവതാരകയായെത്തുന്ന സെലിബ്രിറ്റിയാണ് ദീപിക. സ്റ്റാര്‍ ട്രെക് ചിത്രത്തിലൂടെ ശ്രദ്ധേയയായ മോഡല്‍ പെര്‍സിസ് കംബാറ്റയായിരുന്നു ഓസ്കര് പ്രഖ്യാപിക്കാനെത്തിയ ആദ്യ ഇന്ത്യക്കാരി. പിന്നീട് 2016ല്‍ പ്രിയങ്ക ചോപ്രയും ഓസ്കര് വേദിയിലെത്തി. ഇത്തവണ ഓസ്കര് വേദിയില്‍ ദീപികയെക്കൂടാതെയും ഇന്ത്യന്‍ സാന്നിധ്യമുണ്ട്. ഓസാകര് നാമനിദ്ദേശം ലഭിച്ച RRRലെ ഗാനം രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്ന് ഓസ്കര് വേദിയില്‍ ആലപക്കും.
ദീപികയ്ക്ക് അഭിനന്ദനങ്ങളുമായി രണ്‍വീര്‍ സിങ്, നേഹ ധൂപിയ തുടങ്ങിയ നിരവധി പേരാണ് മുന്നോട്ട് വന്നത്. ദീപിക ഇതാദ്യമായൊന്നുമല്ല അന്താരാഷ്ട്ര വേദിയില്‍ തിളങ്ങുന്നത്. ഈയിടെ കഴിഞ്ഞ ഫിഫാ ലോകകപ്പില്‍ ഐകര്‍ കസിയസിനൊപ്പം ട്രോഫി അനുവാരണം ചെയ്തത് ദീപികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക