കാമുകീ കാമുകന്മാർ വഴക്കുണ്ടാക്കുന്നതും പിരിയുന്നതും എല്ലാം സാധാരണ കാര്യമാണ്. എന്നാൽ തന്നെ വിവാഹം കഴിക്കാതിരിക്കാന്‍ വ്യാജമരണം സൃഷ്ടിച്ച കാമുകനെതിരെ പരാതിയുമായി യുവതി രംഗത്ത് എത്തിയ വാർത്തയാണ് ഇനി പറയുന്നത്. യുഎഇയിലാണ് വ്യത്യസ്തമായ സംഭവം നടന്നത്. ഇരുപതുകാരിയായ അറബ് യുവതിയാണ് കാമുകനെതിരെ പരാതി നല്‍കിയത്.
തനിക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്നും ഇതിനായി വിദേശത്ത് ചികിത്സ നടത്തണമെന്നും കാമുകൻ യുവതിയോട് പറഞ്ഞിരുന്നു. വിദേശത്ത് ചികിത്സയ്ക്കായി വലിയ തുക വേണമെന്ന് പറഞ്ഞ് കാമുകിയില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങുകയും ചെയ്തു. 2,15,000 ദിര്‍ഹമാണ് യുവതി കാമുകന് നല്‍കിയത്. എന്നാല്‍ പണം കൈപ്പറ്റിയ ശേഷം യുവാവ് തന്നെ കാണാന്‍ പോലും വന്നിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തെന്നും യുവതി ആരോപിക്കുന്നു.
പിന്നീട് ഇയാള്‍ മരിച്ചെന്ന് സഹോദരന് കാമുകിനെ അറിയിക്കുകയായിരുന്നു. പക്ഷേ താനയാളെ നേരിട്ട് കണ്ടെന്നും മരണം വ്യാജമായി ചിത്രീകരിച്ചതാണെന്നും യുവതി പറയുന്നു. പ്രതിയെ കണ്ടതോടെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയും പണം തിരികെ ചോദിക്കുകയും ചെയ്തു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതിയുമായി താന്‍ അടുപ്പത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് പണം നല്‍കിയതെന്നും യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക