അമൃത സുരേഷിനും മുൻ ഭര്‍ത്താവ് ബാലയ്ക്കുമെതിരെ വന്ന വാര്‍ത്തയ്ക്ക് എതിരെ വിമര്‍ശനവുമായി അഭിരാമി സുരേഷ്. ബാല ചേട്ടനെ പറ്റി ഡിവോഴ്സിനു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാൻ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല എന്നും എന്നാൽ ഞങ്ങളെ പറ്റി പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നും ഗായിക അഭിരാമി സുരേഷ് പറയുന്നു. മകള്‍ പാപ്പു കാണ്കേ അമൃത ബാലയോട് കയര്‍ത്തു എന്ന വാര്‍ത്തയ്ക്ക് എതിരെയാണ് അഭിരാമി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
ഈ ന്യൂസും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്. ഒരുപാട് മോശപ്പെട്ട ന്യൂസുകൾ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോൾ, കഥകൾ മെനയുമ്പോൾ, കഥകൾ ട്വിസ്റ്റ് ചെയ്തു സ്പ്രെഡ് ആക്കുമ്പോൾ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ടും പ്രതികരിക്കാൻ ഉള്ള റിസോഴ്സ് ഇല്ലാത്തതും കൊണ്ടും ചെയ്യാറില്ല.
അപ്പോൾ എന്ത് കൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നില്ക്കുന്നു. ഈ ഒരൊറ്റ ന്യൂസ് കണ്ടാണ് ഞാൻ ഈ ചാനൽ ശ്രദ്ധിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ തെറ്റാണ്. പുറകെ ഒരുപാട് ന്യൂസുകളും കണ്ടു. അതിലൊക്കെ പ്രത്യക്ഷമായും പരോക്ഷമായും വളരെ മോശമായി ആണ് ഞങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്. പക്ഷെ വളരെ വ്യക്തമായ സംസാരം സത്യസന്ധമാണെന്ന ഒരു ഫീലും ഉണ്ട് ഈ വാർത്തകള്‍ക്ക്. ഈ ഒരു ടെക്നിക് അറിയുന്ന ആർക്കും എന്തും പറയാം ആരെയും പറ്റി, പക്ഷെ ഇതൊരുപാട് കൂടുതലാണ്.
ഹോസ്പിറ്റലില്‍ നിന്നും നേരെ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാൻ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാർത്ത തുടങ്ങുന്നത് തന്നെ. ഈ ഹോസ്പിറ്റൽ എമർജൻസി നടക്കുന്നതും ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. ഡിയോ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ക്ഷന് പോയി തിരിച്ചു വരുമ്പോൾ എടുത്ത ഒന്നാണ്. ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്ന് വെച്ചു റിയാലിറ്റി വേറൊന്നാവുകയില്ല.അതുപോലെ ഈ ഹൈലൈറ്റു ചെയ്തിരിക്കുന്ന ഡയലോഗ് അമൃത പറഞ്ഞു എന്ന് പറയുമ്പോൾ ഈ പറയുന്ന ആൾ അമൃതയുടെയും പാപ്പുമോളുടെയയും കൂടെ ഉണ്ടായിരുന്നോ ?
ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാർത്തകൾ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളിൽ ഒന്നാണിത്. ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തിൽ എനിക്ക് വലിയ ധാരണ ഇല്ല.. ഇതിന്റെ പുറകെ പോയാൽ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട്, പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല എന്നുമാണ് അഭിരാമി പറയുന്നത്.
ബാലയ്ക്ക് വേണ്ടി ഇപ്പോളും ഞങ്ങൾ അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടി മാത്രം പ്രാർത്ഥിക്കുന്നു. ഈ ചാനല്‍ ഒരുപാട് വീഡിയോയിട്ടുണ്ട്. അതിൽ ഞങ്ങളെ പറ്റി പറയുന്ന മിക്കതും എല്ലാം തെറ്റായ കാര്യങ്ങളാണ്. അതുകൊണ്ട് നെഞ്ചു നീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പ് മാത്രം ആയി കാണുക എന്നും പറഞ്ഞാണ് അഭിരാമി കുറിപ്പ് നിർത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക