ന്യൂഡല്‍ഹി: അടുത്ത 20 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് 31,000 പൈലറ്റുമാരെയും 26,000 മെക്കാനിക്കുകളെയും വേണ്ടി വരുമെന്ന് യുഎസ് വിമാന നിർമാതാക്കളായ ബോയിംഗ്.
അടുത്ത 20 വർഷത്തിനുള്ളിൽ ദക്ഷിണേഷ്യൻ മേഖല ആഗോളതലത്തിൽ അതിവേഗം വളരുന്ന വ്യോമയാന വിപണിയായി മാറുമെന്ന് ബോയിംഗ് ഇന്ത്യ പ്രസിഡന്റ് സലിൽ ഗുപ്തെ പറഞ്ഞു. വലിയ വിമാന വാങ്ങലുകൾക്കൊപ്പം ധാരാളം മെക്കാനിക്കുകളും പൈലറ്റുമാരും ആവശ്യമായി വരുമെന്ന് സലിൽ ഗുപ്തെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക