തിരുവനന്തപുരം: നിയമസഭയിൽ സി.പി.എമ്മിനെതിരെ മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ. തന്നെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികൾ കൂറുമാറി. സാക്ഷികൾ മൊഴി മാറ്റിയതാണ് കേസ് തള്ളിപ്പോകാൻ കാരണം. കുറ്റ്യാടി എം.എൽ.എ നടത്തിയ പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ മന്ത്രിയുടെ വിശദീകരണം. കേസിൽ ആരും കൂറുമാറിയിട്ടില്ലെന്ന് കുഞ്ഞഹമ്മദ് കുട്ടി പറഞ്ഞിരുന്നു. ബി.ജെ.പി പ്രവർത്തകർ പ്രതികളായ കേസിലാണ് സി.പി.എം സാക്ഷികൾ കൂറുമാറിയതെന്ന് നിയമസഭയിൽ സി.പി.എം എം.എൽ.എയെ ചന്ദ്രശേഖരൻ തിരുത്തി.
തന്നെ ആക്രമിച്ച കേസിൽ സി.പി.എം നേതാക്കൾ കൂറുമാറിയതിൽ സി.പി.ഐ നേതൃയോഗത്തിൽ ഇ ചന്ദ്രശേഖരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിധി വന്ന ശേഷം സംസ്ഥാന സെക്രട്ടറിയടക്കം ആരും വിളിച്ചില്ല. നിയമസഭയിൽ വ്യക്തിപരമായ വിശദീകരണം നൽകാൻ അനുവദിക്കണമെന്ന് ചന്ദ്രശേഖരൻ ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നൽകാൻ സംസ്ഥാന എക്സിക്യൂട്ടീവ് അനുമതി നൽകിയതായി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക