ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ പരാതിയുമായി 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം പ്രതിപക്ഷ നേതാക്കളെ കേന്ദ്രീകരിച്ചാണെന്നും ഹർജിയിൽ പറയുന്നു.
മുതിർന്ന അഭിഭാഷകൻ എ എം സിങ്വിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെ ഹർജി സമർപ്പിച്ചത്. അറസ്റ്റ്, റിമാൻഡ്, ജാമ്യം എന്നിവ സംബന്ധിച്ച് കോടതികൾക്കും അന്വേഷണ ഏജൻസികൾക്കും മാർഗനിർദേശം നൽകണമെന്നാണ് കക്ഷികളുടെ ആവശ്യം. കേസ് ഏപ്രിൽ അഞ്ചിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.
കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന, ഡി.എം.കെ, ആർ.ജെ.ഡി, ബി.ആർ.എസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, ജെ.എം.എം, ജെ.ഡി.യു, സി.പി.എം, സി.പി.ഐ, സമാജ്വാദി പാർട്ടി, നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളാണ് പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക