മനുഷ്യ ജീവനുകൾക്കും വസ്തുക്കൾക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ ഉപാധികളുടെ വെടിവെച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടും. അതേസമയം ഒരു വർഷത്തിനിടെ മൂവായിരത്തോളം കാട്ടുപന്നികളെ കേരളത്തിൽ വെടിവെച്ചുകൊന്നു എന്നാണ് കണക്ക്. എന്നാൽ ഔദ്യോഗിക കണക്കുകളോ റിപ്പോർട്ടോ പുറത്തുവന്നിട്ടില്ല.
സംസ്ഥാനത്ത് കെട്ടിട നിർമ്മാണ ഫീസ് കുത്തനെ വർദ്ധിച്ചു
കഴിഞ്ഞവർഷം മെയ് 31ന് ഇറക്കിയ ഉത്തരവിന്റെ കാലാവധി അടുത്തമാസം 27ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനമായത്.
മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നിരക്കുകൾ വർധിപ്പിച്ചു
ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായി വനം വകുപ്പ് നിശ്ചയിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, കോർപ്പറേഷൻ മേയർമാർ എന്നിവർക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും അനുവദനീയ മാർഗ്ഗങ്ങളിലൂടെ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ അധികാരം നൽകിയാണ് വനംവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക