സംസ്ഥാനത്ത് വീട് നിർമ്മാണത്തിന് ഇനി ചിലവേറും. അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, വൻകിട കെട്ടിടങ്ങൾക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്ക്രൂട്ടിനി ഫീസ് എന്നിവയിൽ കുത്തനെ വരുത്തിയ വർദ്ധന നിലവിൽ വന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നിരക്കുകൾ വർധിപ്പിച്ചു
പഞ്ചായത്തുകളിൽ ചെറിയ വീടുകൾക്ക് 525 രൂപയിൽ നിന്ന് 7500 രൂപയായും വലിയ വീടുകൾക്ക് 1750 രൂപയിൽ നിന്ന് 25000 രൂപയായും വർദ്ധിപ്പിച്ചു.
അപേക്ഷ ഫീസ് 30 രൂപയിൽ നിന്ന് പത്തിരട്ടിക്കൂട്ടി മിനിമം 300 രൂപയാക്കിയിട്ടുണ്ട്. ഇതു കൂടാതെയാണ് പഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷൻ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തിൽ 1000-5000 വരെ വർധിപ്പിച്ചത്. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇത് സംബന്ധിച്ച ഭേദഗതി പിന്നീട് വരുത്തും എന്നാണ് സർക്കാർ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക