സംസ്ഥാനത്ത് ഹോംസ്റ്റേകൾക്ക് വീടിന് സമാനമായ നികുതി ഏർപ്പെടുത്തും. വസ്തു നികുതിയുടെ പുതിയ അടിസ്ഥാന നിരക്കുകൾ പ്രകാരം സ്വന്തം വീടുകളിൽ അധികമുറികൾ പണിത് ഹോംസ്റ്റേക്കളായി വിനോദസഞ്ചാരികൾക്ക് നൽകുന്നുണ്ടെങ്കിൽ വീടുകളുടേതിന് സമാനമായ നികുതി ഈടാക്കും.
അമ്യൂസ്മെന്റ് പാർക്ക്, റിസോർട്ടുകൾ, കൺവെൻഷൻ സെന്റർ,സിനിമ തിയേറ്റർ, കല്യാണമണ്ഡപം, മാളുകൾ തുടങ്ങിയവയുടെ നിരക്കുകളിൽ കാര്യമായ വർദ്ധന വന്നിട്ടില്ല.
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് വൈദ്യുതി ബോർഡിന്റെ ടെൻഡർ; നിർത്തിവെച്ച് മന്ത്രി
അതേസമയം ലോഡ്ജുകളുടെയും ഹോട്ടലുകളുടെയും നികുതി നിരക്കുകൾ ഇരട്ടിയായിട്ടുണ്ട്. നികുതി പരിധിയിൽ തന്നെയാണ് സർക്കാർ ഓഫീസ് കെട്ടിടങ്ങളെയും ഉൾപ്പെടുത്തിയിട്ടുള്ളത്. പൂളുകൾ, ജിംനേഷ്യങ്ങൾ, ടർഫുകൾ എന്നിവയും നികുതിയുടെ പരിധിയിൽ വന്നു.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള കെട്ടിടങ്ങൾക്കും അതേപരിധിയിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന ഓഡിറ്റോറിയം, കാന്റീൻ എന്നിവയ്ക്കും വീടുകൾക്ക് സമാനമായ നികുതി ഏർപ്പെടുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക