140 കിലോമീറ്ററിനു മുകളിൽ സർവീസിന് പെർമിറ്റ് ഉണ്ടായിരുന്നവർക്ക് താൽക്കാലികമായി പുതുക്കി നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത് .ജസ്റ്റിസ് എ.മുഹമ്മദ് മുസ്തഫ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് പുതിയ നിർദേശം.
സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾക്ക് 140 കിലോമീറ്റർ അപ്പുറം സർവീസ് അനുവദിക്കേണ്ടെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തതോടെ ദീർഘദൂര സർവീസു നടത്തിയിരുന്ന സ്വകാര്യ ബസ്സുകൾ പ്രതിസന്ധിയിലായി. സിംഗിൾ ബെഞ്ചിന്റെ 2022 ജനുവരി 12ലെ സമ്മാനവിധിക്കെതിരെ അപ്പീൽ നൽകിയ കെഎസ്ആർടിസിക്ക് തിരിച്ചടിയാണ് പുതിയ ഉത്തരവ്.
ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് താൽക്കാലിക പെർമിറ്റ് നിലനിർത്താൻ ഇടക്കാല ഉത്തരവിറക്കുകയും പിന്നീട് അന്തിമമാക്കി ഹർജി തീർപ്പാക്കുകയും ചെയ്തു. അപ്പീൽ നിലവിലിരിക്കെ ചില ഓപ്പറേറ്റർമാർ പെർമിറ്റ് താൽക്കാലികമായി പുതുക്കാൻ അനുമതി തേടി ഉപഹർജിയും നൽകിയിട്ടുണ്ട്. പെർമിറ്റ് പുതുക്കുന്ന കാര്യത്തിൽ തീർപ്പാക്കുമ്പോൾ നിലവിലുണ്ടായിരുന്ന സ്ഥിതി നിലനിർത്തണമെന്ന് ഡിവിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
അന്ന് സാധുതയുള്ള പെർമിറ്റ് ഉണ്ടായിരുന്നവർക്ക് ഇനിയൊരു ഉത്തരവ് വരെ താൽക്കാലിക പെർമിറ്റ് തുടരാം. പെർമിറ്റ് പുതുക്കാനുള്ള അപേക്ഷകൾ ഇതുപ്രകാരം തീർപ്പാക്കണം എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് 23ന് വീണ്ടും പരിഗണിക്കാനാണ് തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക