തിരുവനന്തപുരം: വൈദ്യുതി ഉപയോഗത്തില്‍ സംസ്ഥാനത്ത് വന്‍ വര്‍ദ്ധനവ്. വേനല്കടുത്തതോടെയാണ് സംസ്ഥനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോഡ് തൊട്ടത്. കഴിഞ്ഞ ദിവസം 102.95 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം.
വൈദ്യുതി ഉപഭോഗം കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൂടുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഇങ്ങനെ പോയാല്‍ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന് കുട്ടി പറഞ്ഞു.
വൈദ്യുതി ഉപയോഗം നിയന്ത്രിയ്ക്കാന്‍ വൈകുന്നേരങ്ങളിലെ ഉപയോഗം കുറയ്ക്കണം. യൂണിറ്റിന് പത്ത് രൂപ നിരക്കില്‍ കിട്ടിയിരുന്ന വൈദ്യുതി 20 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.
ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഇക്കാരണങ്ങളാല്‍ പലയിടങ്ങളിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. ഈ അവസരത്തില്‍ കെഎസ്ഇബി അനധികൃത പവര്‍ കട്ട് നടപ്പാക്കുകയാണെന്ന് ആക്ഷേപമുണ്ട്. പലയിടങ്ങളിലും ഇതിനോടകം പവര്‍ കട്ട് നടക്കുന്നതായി പരാതികളും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈകിട്ട് 6 മുതല്‍ 11വരെ വൈദ്യുതി ഉപഭോഗം കുറച്ച് ജനങ്ങള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. പരമാവധി ലൈറ്റുകള്‍ ഓഫ് ചെയ്യണം. എസി 25 ഡിഗ്രി സെല്‍ഷ്യസ് ആയി ക്രമീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക