കാസർകോട് വിരുദ്ധ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് നിർമ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ എം രഞ്ജിത് രംഗത്ത്. മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുള്ളതിനാലാണ് സിനിമകൾക്ക് കാസർകോട് ലൊക്കേഷനായി തെരഞ്ഞെടുക്കുന്നതെന്നായിരുന്നു രഞ്ജിത്തിന്റെ പ്രസ്താവന.
ഇത്തരത്തിൽ പറഞ്ഞത് പലരെയും വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. അതിൽ അതിയായ ദുഃഖമുണ്ട്. തെറ്റ് തിരുത്തുക എന്നത് എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്.
കാസർകോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ചല്ല പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മയക്കുമരുന്ന് എത്തിക്കാൻ എളുപ്പമാകുന്നത് കൊണ്ട് പല ചിത്രീകരണങ്ങളും അവിടെയാകുന്നുണ്ട് എന്ന ആരോപണം ഞങ്ങളുടെ ഒരു യോഗത്തിൽ തന്നെ ഉന്നയിച്ചിരുന്നു. അത് ഉള്ളിൽ കിടന്നതുകൊണ്ടാണ് പറഞ്ഞു പോയത്. എന്റെ സുഹൃത്തുക്കളെയും കാസർകോടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചതായി ഞാൻ മനസ്സിലാക്കുന്നു. എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ഞാൻ തിരിച്ചറിയുന്നു. തെറ്റ് തിരുത്തേണ്ടത് എന്റെ കടമയാണ്. വേദനിപ്പിച്ചതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് രഞ്ജിത് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക