സംസ്ഥാനത്ത് കെട്ടിട നിർമ്മാണത്തിനുള്ള ഫീസിൽ വർധന വരുത്തിയതിൽ സർക്കാർ ഇളവ് നൽകാൻ സാധ്യത. 80 മുതൽ 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളുടെ സ്ലാബിലാണ് ഇളവിന് ആലോചിക്കുന്നത്.
തേജസ്വി യാദവനെതിരായ കേസ്; പരിശോധിച്ച ശേഷം സമൻസ് എന്ന് ഗുജറാത്ത് കോടതി
സ്ലാബിൽ വരുന്ന പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് പഞ്ചായത്തുകളിൽ 50 രൂപ, നഗരസഭകളിൽ 70 രൂപ, കോർപ്പറേഷനുകളിൽ 100 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. പെർമിറ്റ് ഫീസിലെ വർധന പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന അഭിപ്രായം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നിരുന്നു.
സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മേൽ അമിതഭാരം ഏൽപ്പിക്കരുതെന്ന് നിർദേശവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക