അരവണയുടെ സാമ്പിൾ വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന ദേവസ്വത്തിന്റെ ആവശ്യം ആംഗീകരിച്ച് സുപ്രീംകോടതി. അരവണയിലെ ഏലക്കയിൽ കീടനാശിനിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി വിതരണം തടഞ്ഞിരുന്നു.
പിന്നീട് വീണ്ടും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഒടുവിൽ അംഗീകരിച്ചിരിക്കുകയാണ് കോടതി.
പ്രമേഹം, പ്രഷർ, കൊളെസ്റ്ററോൾ, അനീമിയ എന്നിവ തടയാൻ ‘ജീനി മില്ലെറ്റ് ഹെൽത്ത് മിക്സ്’
നേരത്തെ കേരള ഹൈക്കോടതി ആവശ്യം നിരസിച്ചിരുന്നു. ഈ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ നൽകുകയും ചെയ്തു. ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തിയതിനെത്തുടർന്ന് സീൽ ചെയ്ത് ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള അരവണ നശിപ്പിച്ചു കളയാവുന്നതാണെന്നു ദേവസ്വം ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക