വിസ്താര വേളയിൽ പ്രതിയോട് ചോദിക്കേണ്ട കാര്യങ്ങൾ തയ്യാറാക്കുന്നതിൽ വിചാരണ കോടതി ജഡ്ജിമാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചു.
ജയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം; മേഖല ഡിഐജിമാർക്കുള്ള അധികാരം എടുത്തു കളഞ്ഞു
പഴുതടച്ച സമീപനത്തിന് ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് ജഡ്ജിമാരായ അഭയ് എസ് ഓക്ക, രാജേഷ് ബിന്റാൽ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിസ്താരത്തിനുള്ള ചോദ്യങ്ങൾ തയ്യാറാക്കുമ്പോൾ പ്രോസിക്യൂട്ടറോഡും പ്രതിഭാഗ അഭിഭാഷകരോടും സംസാരിക്കണമെന്നതാണ് ക്രിമിനൽ നടപടി ചട്ടത്തിലെ 313 (5) വകുപ്പ് പറയുന്നത്.
എന്നാൽ പലവട്ടം കോടതി ഇക്കാര്യം ഓർമ്മിപ്പിച്ചിട്ടും സ്ഥിതിയിൽ കാര്യമായ മാറ്റമില്ലെന്ന് ഗൗരവമായി കാണേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക