സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. ക്രമീകരണങ്ങൾ പൂർത്തിയായതോടെ പറഞ്ഞതിലും ഒരുദിവസം മുൻപാണ് ഫലം പ്രഖ്യാപിക്കുന്നത്.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും എന്നാണ് ആദ്യത്തെ പ്രഖ്യാപനം. എന്നാൽ മറ്റെല്ലാ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയതോടെ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനു മുൻപ് തന്നെ പരീക്ഷ ബോർഡ് യോഗം ചേർന്ന് പരീക്ഷാഫലത്തിന് അംഗീകാരം നൽകി.
ഇത്തവണ 4,19,362 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. കഴിഞ്ഞതവണത്തെ വിജയം 99. 26 ശതമാനമായിരുന്നു. ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ വർധന ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞവർഷം കൊവിഡ് പ്രതിസന്ധിയിൽ ഗ്രേസ് മാർക്ക് ഇല്ലാതെയായിരുന്നു വിജയം നിശ്ചയിച്ചത്. ഇത്തവണ ഗ്രേസ് മാർക്ക് വ്യവസ്ഥ പുനസ്ഥാപിച്ചിട്ടുണ്ട്. പ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ഫലം വിദ്യാർത്ഥികൾക്ക് ലഭ്യമാകാനുള്ള എല്ലാ ക്രമീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് നടത്തിയിട്ടുണ്ട്. പിആർ ഡിയുടെയും കൈറ്റിന്റേയും വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക