രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികമായ ഇന്ന് പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി കരിദിനമായി ആചരിക്കും. ബിജെപിയുടെ രാപ്പകല്‍ സമരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ തുടരുകയാണ്. ഇന്ന് ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കരിദിനത്തിന്റെ ഭാഗമായുള്ള പ്രതിഷേധ പരിപാടികളിൽ ബിജെപി സംസ്ഥാന നേതാക്കള്‍ ഭാഗമാകും. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്നും ഭരണം തകര്‍ന്നുവെന്നും ആരോപിച്ചുകൊണ്ടാണ് ബിജെപിയുടെ പ്രതിഷേധ പരിപാടികൾ. രാപ്പകല്‍ സമരം വൈകിട്ട് വരെ തുടരും.
രണ്ടാം വാര്ഷികാഘോഷങ്ങള്ക്കിടെ യുഡിഎഫും പ്രതിഷേധത്തിലാണ്. ഇന്ന് രാവിലെ പത്ത് മണിയോടെ യുഡിഎഫ് സെക്രട്ടറിയേറ്റ് പൂര്‍ണമായും വളയും. നികുതി വര്‍ധനവും എഐ കാമറ ഇടപാട് വിവാദവും ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇന്ന് പത്ത് മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി സമരം ഉദ്ഘാടനം ചെയ്യും. സമരത്തിനിടയില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക