പത്ത് ദിവസത്തോളം കിണറ്റിനുള്ളിൽ അകപ്പെട്ട കാട്ടുപന്നിയെ ഒടുവിൽ രക്ഷപ്പെടുത്തി. മന്ത്രി ഉൾപ്പെടെയുള്ള അധികാരികളെ വിളിച്ച് കാര്യം അറിയിച്ച ശേഷമാണ് വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തിയതും മണിക്കൂറുകളുടെ പ്രയത്നത്തിനൊടുവിൽ കരയ്ക്കുകയറ്റിയതും.
സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാൻ കിടത്തിച്ചികിത്സിക്കണമെന്ന് മെഡിക്കൽ ബോർഡ്
സംസ്ഥാന പാതയോരത്ത് എടപ്പാളിനടുത്ത അണ്ണക്കമ്പാടുള്ള സ്വകാര്യ പറമ്പിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. പന്നിക്ക് നടക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള വെള്ളമേ കിണറിലുണ്ടായിരുന്നുള്ളൂ. മാത്രമല്ല, പരിസര വാസികൾ ഇതിനുള്ള ഭക്ഷണവും നൽകി. തുടർന്ന് നിലമ്പൂർ വനം വകുപ്പ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ചെയ്തു.
പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുയെന്ന് ഹരീഷ് പേരടി
നിലമ്പൂർ സൗത്ത് സോൺ ബീറ്റ് ഓഫീസർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പന്നിയെ കരയ്ക്കുകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക