അനുവാദമില്ലാതെ മൈക്രോസോഫ്റ്റ് തങ്ങളുടെ ഡാറ്റ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ട്വിറ്റര്‍. ഡാറ്റ ഉപയോയോഗവുമായി ബന്ധപ്പെട്ട് ട്വിറ്ററുമായുണ്ടാക്കിയ കരാര്‍ മൈക്രോസോഫ്റ്റ് ലംഘിച്ചുവെന്നും ട്വിറ്റര്‍ ആരോപിച്ചു.
ഇലോണ്‍ മസ്കിന്റെ അഭിഭാഷകനായ അലെക്സ് സ്പൈരോ മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലക്ക് അയച്ച കത്തിലെ വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്വിറ്ററില്‍ നിന്നുള്ള ഡാറ്റയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ഒരു ഓഡിറ്റ് നടത്തണമെന്നാണ് കത്തിലെ ആവശ്യം.
ട്വിറ്ററിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫെയ്സ് ഉപയോഗിക്കുന്നതിന് ട്വിറ്റര്‍ റേറ്റ് ലിമിറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ പരിമിതികള്‍ പരിഗണിക്കാതെ, മൈക്രോസോഫ്റ്റിന്റെ ആപ്പുകള്‍ ട്വിറ്റര്‍ എപിഐ 78 കോടിയിലേറെ തവണ ആക്സസ് ചെയ്തു. കൂടാതെ 2022-ല്‍ മാത്രം 2600 കോടിയിലധികം ട്വീറ്റുകള്‍ വീണ്ടെടുക്കുകയും ചെയ്തുവെന്നും കത്തില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക