സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതിന് വിലക്കേർപ്പെടുത്തി. ശാഖകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവിറക്കി.
ഇത് സംബന്ധിച്ച് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ടായിരുന്നു. അതു പാലിക്കാത്തതിനെ തുടർന്നാണ് പുതിയ സർക്കുലർ പുറത്ത് വിട്ടത്. ആചാരങ്ങൾക്കും ചടങ്ങുകൾക്കും അല്ലാതെ ക്ഷേത്രങ്ങളിൽ മറ്റു പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ല.
മാങ്ങാ സീസണല്ലേ?മാങ്ങ കൊണ്ടൊരു സ്നാക്ക് ഉണ്ടാക്കിയാലോ?
ആയുധം ഉപയോഗിച്ചുകൊണ്ടോ അല്ലാതെയോയുള്ള കായിക പരിശീലനത്തിനും മാസ് ഡ്രില്ലിനും ക്ഷേത്രത്തിന്റെ സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയുകയും മേലൂദ്യോഗസ്ഥരെ വിശദാംശങ്ങൾ അറിയിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക