വന്ദേ ഭാരത് എക്സ്പ്രെസ് ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ ഒരാൾ പിടിയിലായി.താനൂർ സ്വദേശിയും 19 കാരനുമായ റിസ്വാനാണ് പിടിയിലായത്. തിരൂർ സ്റ്റേഷന് സമീപത്ത് വെച്ച് ആണ് ഇയാൾ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണ് ഇതെന്നാണ് ഇയാൾ പൊലീസിന് മൊഴി നല്കിയിരിക്കുന്നത് . മെയ് ഒന്നിനാണ് വന്ദേ ഭാരതിന്റെ സി4 കോച്ചിന് നേരെ തിരൂർ സ്റ്റേഷന് സമീപത്ത് വെച്ച് ആക്രമണം ഉണ്ടായത്. കണ്ണൂരിൽ നിന്നും തിരികെ തിരുവനന്തപുരത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം.
കല്ലേറിൽ ട്രയിനിന്റെ ചില്ലിൽ വിള്ളൽ വീണിരുന്നു. കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണ് ഇതെന്നാണ് റിസ്വാൻ പൊലീസിന് മൊഴി നല്കിയിരിക്കുന്നത് . പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്ന് ഇയാൾ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക