സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് കർണാടക സർക്കാർ. ആംനസ്റ്റി ഇന്ത്യയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഹിജാബ് നിരോധനം പിൻവലിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ഡോ. ജി പരമേശ്വരൻ വ്യക്തമാക്കി.
“എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ ഭാവിയിൽ തീരുമാനിക്കും. ഇപ്പോൾ കർണാടകയിലെ ജനങ്ങൾക്ക് നൽകിയ അഞ്ച് വാഗ്ധാനങ്ങൾ പൂർത്തീയാക്കേണ്ടതുണ്ട്.”- അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി കൊണ്ടുവന്ന ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് നിയുക്ത എംഎല്‍എ കനീസ് ഫാത്തിമ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ ഏക മുസ്ലിം വനിതാ എംഎല്‍എയായ കനീസ വിജയ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇത് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക