കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ വില്ലേജ് ഓഫീസറിന്റെ മുറിയിൽ നിന്ന് ലക്ഷങ്ങൾ പിടിച്ചെടുത്തു. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം. പാലക്കയം വില്ലേജിലെ ഫീൽഡ് അസിസ്റ്റൻഡ് സുരേഷിൽ നിന്നാണ് പണം കണ്ടെത്തിയത്. 35 ലക്ഷം പണമായും 45 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപ രേഖകളുമാണ് കണ്ടെടുത്തത്.
അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി ഐശ്വര്യ റായിയും മകളും
ലോക്കൽ മാപ്പ് , സ്കെച്ച് എന്നിവ തയ്യാറാക്കുന്നതിനായി 2500 രൂപ ഓഫീസർ ആവശ്യപ്പെട്ടെന്ന് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. പണം കൈമാറുന്നതിനിടെയാണ് സുരേഷ് വിജിലൻസിന്റെ പിടിയിലാകുന്നത്. നേരത്തെയും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു എന്നും പരത്തി ഉണ്ടായിരുന്നു.
രാത്രിയില്‍ നന്നായി ഉറങ്ങാൻ ചെറിയ ഉള്ളി ഇങ്ങനെ കഴിക്കാം
തുടർന്ന് ഇയാളുടെ മുറിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് 45 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപ രേഖകളും നാണയങ്ങളും കണ്ടെടുത്തത്.
പലരിൽ നിന്നായി കൈക്കൂലി വാങ്ങിയ പണമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. വിജിലൻസ് വിശദമായ അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക