കോവിഡിനെക്കാൾ മാരകമായ മഹാമാരി വരാനിരിക്കുന്നുവെന്ന മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന. ഇതിനുനുപിന്നാലെ ‘ഡിസീസ് എക്സ്’ ആശങ്കയിലാണ് ലോകം.
ഡബ്ള്യു.എച്ച്.ഒ. പ്രസിദ്ധീകരിച്ച മഹാമാരികളുടെ സാധ്യതാപട്ടികയാണ് ആശങ്ക ഉയർത്തുന്നത്. എബോള, സാർസ്, സിക തുടങ്ങിയ മുൻപരിചയമുള്ള മഹാവ്യാധികൾ പട്ടികയിലുണ്ട്. എന്നാൽ, ഇതിലെ ഡിസീസ് എക്സ് എന്ന രോഗത്തെക്കുറിച്ചാണ് അവ്യക്തതയും ആശങ്കയും നിലനിൽക്കുന്നത്.
രോഗകാരി ഏതാണെന്ന് വ്യക്തതയില്ലാത്ത, വരാനിരിക്കുന്ന ആഗോള മഹാമാരിയെയാണ് ഡിസീസ് എക്സ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത് വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നതാകാമെന്ന് ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കുന്നത്. ഫലപ്രദമായ ചികിത്സയും ‘ഡിസീസ് എക്സി’നില്ല എന്നതാണ് ഏറ്റവും ഭീതിപ്പെടുത്തുന്ന കാര്യം.
2018-ലാണ് ഡിസീസ് എക്സ് എന്ന പദം ഡബ്ല്യു.എച്ച്.ഒ. ആദ്യമായി ഉപയോഗിക്കുന്നത്. പിന്നീട് ഒരുവർഷത്തിനുശേഷമാണ് കോവിഡ്-19 ലോകത്ത് പൊട്ടിപ്പുറപ്പെടുന്നത്. ‘ഡിസീസ് എക്സ്’ മൃഗങ്ങൾ വഴി മനുഷ്യനിലെത്താനാണ് സാധ്യതയെന്ന് ചിലർ പറയുമ്പോൾ മനുഷ്യനുണ്ടാക്കുന്ന രോഗകാരിയായിരിക്കുമിതെന്ന് മറ്റുചിലരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക