ഡൽഹി: കേരളത്തിന് എടുക്കാവുന്ന വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷത്തെ വായ്പ പരിധിയില്‍ നിന്ന് 8000 കോടിയോളം രൂപ ഇത്തവണ കുറയും. ഇതോടെ സംസ്ഥാനത്തിന് ഈ സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി എടുക്കാന്‍ സാധിക്കുന്ന വാഴ്പ 15390 കോടിയായി ചുരുങ്ങും. വായ്പ വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് 23000 കോടി വായ്പ എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. കിഫ്ബിയുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും വായ്പകള്‍ കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ പെടുത്തിയാണ് കേന്ദ്രത്തിന്റെ ഈ നടപടി. വായ്പ പരിധി കുറയുന്നത് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ നല്കാന് ഇപ്പോള്‍ തന്നെ കടമെടുക്കുന്ന സംസ്ഥാനത്തിന് കേന്ദ്ര തീരുമാനം വന്‍ വെല്ലുവിളിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക