മലപ്പുറം: ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ഷിബിലി, ഫർഹാന എന്നീ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഇന്ന് തന്നെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിവിധ ജില്ലകളിലായി ഏഴോളം സ്ഥലങ്ങളിലാണ് കേസുമായി ബന്ധപ്പെട്ട് ഇനി തെളിവെടുപ്പ് വേണ്ടി വരിക.
കേസിലെ നിർണായക തെളിവായ സിദ്ധിഖിന്റെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ ഇനി കണ്ടെത്താനുണ്ട്. പ്രതികളുമായി കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ചീരട്ടാമലയിൽ നടത്തിയ തെളിവെടുപ്പിനിടെ സിദ്ധീക്കിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും, തെളിവ് നശിപ്പിക്കാനുപയോഗിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു. ശനിയാഴ്‌ച്ച മലപ്പുറം മജിസ്ട്രറ്റ് കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക