ഇരുചക്രവാഹനങ്ങളിൽ ഉള്ള കുട്ടികളുടെ യാത്രയ്ക്ക് ഇളവ് നൽകാൻ ആകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻഗഡ്കരി വ്യക്തമാക്കി. മുതിർന്ന ആളുകളോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾ ആയ യാത്രക്കാർക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപി എളമരം കരീം നൽകിയ കത്തിനുള്ള മറുപടിയായാണ് ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചത്.
പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെ ഇരുചക്ര വാഹനത്തിൽ മുതിർന്നവരോടൊപ്പം യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എംപി എളമരം കരീം കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്തയച്ചത്.
മുതിർന്ന രണ്ട് ആളുകളോടൊപ്പം 12 വയസ്സിൽ താഴെയുള്ള കുട്ടിയെയും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാൽ ഈ കത്തിന് ഇതുവരെയും ഒരു മറുപടിയും ലഭിച്ചിട്ടില്ല.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനമൊട്ടാകെ 726 എ ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജൂൺ അഞ്ചു മുതൽ നിയമലംഘനങ്ങൾക്ക് പിഴയൊടുക്കേണ്ടി വരും. ഹെൽമെറ്റ്,സീറ്റ് ബെൽറ്റ്, അപകടമുണ്ടാക്കി നിർത്താതെ പോകൽ എന്നിവ പിടിക്കാൻ 675 ക്യാമറകളും സിഗ്നൽ ലംഘിച്ചു പോയി കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളും ആണ് സംസ്ഥാനമൊട്ടാകെ സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക