രണ്ടു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ലഹരി വേട്ടയുമായി നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. 15000 എൽ എസ് ഡി ബ്ലോട്ടുകളും രണ്ടര കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും പിടികൂടിയ സംഘത്തിലെ പ്രധാനി ജയ്പൂരിൽ നിന്നാണ് അറസ്റ്റിലായത്. ഇന്ത്യ മുഴുവനും പടർന്നു കിടക്കുന്ന ഈ സംഘത്തിലെ ആറു പേരെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.
“ഡാർക്ക് നെറ്റ് ഉപയോഗിച്ച് ആയിരുന്നു ഇവരുടെ ഇടപാടുകൾ. ഓൺലൈനായി ഉള്ള ഇടപാടുകളിൽ പണം അടച്ചിരുന്നത് ക്രിപ്റ്റോ കറൻസിയായോ ക്രിപ്റ്റോ വാലറ്റ് ഉപയോഗിച്ചോ ആണ്. ലഹരി വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ നേരിട്ട് യാതൊരുവിധ ഇടപാടുകളും ഇല്ലായിരുന്നു. ലഹരി ലഹരിയുടെ ശൃംഖല പോളണ്ട്,നെതർലാൻഡ്സ്,യുഎസ്എ, ഡൽഹി,രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ കേരളത്തിലും പടർന്നു കിടക്കുന്നു” എൻസിബിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക