പത്താം ക്ലാസിലെ സംസ്ഥാനതല പൊതു പരീക്ഷ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ച് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. 2024-25 അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് പത്താം ക്ലാസില്‍ പൊതു പരീക്ഷകള്‍ ഉണ്ടാകില്ല എന്നാണ് മന്ത്രി പറഞ്ഞത്.
ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ ഇ പി) നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പത്താം ക്ലാസിലെ മെട്രിക്കുലേഷൻ പരീക്ഷകള്‍ ഇനി മുതല്‍ സ്കൂള്‍ തലത്തില്‍ മാത്രമാക്കി ചുരുക്കാനാണ് അധികൃതരുടെ നീക്കം. ഇതിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് പുതിയ വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘മെട്രിക് പരീക്ഷകള്‍ ഇനിമുതല്‍ ക്ലാസ് തല പരീക്ഷകളെപ്പോലെയാണ് നടത്തപ്പെടുക. പത്താം തരം പൊതു പരീക്ഷ എന്ന പേരില്‍ പ്രത്യേക പരീക്ഷകള്‍ ഉണ്ടായിരിക്കില്ല. അതാത് സ്കൂളുകളും ജില്ലാ തല ഇൻ്റേണല്‍ പരീക്ഷകള്‍ക്കായുള്ള അക്കാദമിക് കൗണ്‍സിലുകളുമാണ് ഇനി മുതല്‍ പത്താം ക്ലാസ് പരീക്ഷകള്‍ നടത്തുക എന്നും പൊതു പരീക്ഷയായിരുന്നപ്പോള് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ജീവിതത്തില്‍ ഉണ്ടായിരുന്ന പ്രാധാന്യം ഇനി മുതല്‍ പത്താം ക്ലാസ് പരീക്ഷകള്‍ക്ക് ഉണ്ടായിരിക്കില്ല എന്നാണ് മന്ത്രി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക