മലപ്പുറം: നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയിലായി. ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ടൗണുകള്‍ കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകള്‍ നടക്കുന്നതായും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണയില്‍ സംഘം പിടിയിലായത്.
പറവൂര്‍ വടക്കും പുറം സ്വദേശി കള്ളംപറമ്പില്‍ പ്രഷോബ്(36), തിരുപ്പൂര്‍ സ്വദേശികളായ രാമു(42), ഈശ്വരന്(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പന് വീട്ടില്‍ നിസാമുദ്ദീന്‍(40), പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്(44), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പനക്കുന്നില്‍ ഹംസ(53), കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് (50) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.ഐ.ഷിജോ, സി.തങ്കച്ചന് കസ്റ്റഡിയിലെടുത്തത്. എ.എസ്.ഐ അബ്ദുള്‍സലാം, എസ്.സി.പി.ഒ ബാലചന്ദ്രന്, മിഥുന്, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക