ഓവലില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇന്ത്യയ്ക്ക് 209 റണ്‍സ് തോല്‍വി. ഓസീസ് ഉയര്‍ത്തിയ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 234 റണ്‍സിന് ഓള്‍ഔട്ടായി. അതോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുറപ്പിച്ചു .
കിരീടം ഇത്തവണ സ്വന്തമാക്കാമെന്ന ആഗ്രഹങ്ങളുമായി പോരാടാനുറച്ചാണ് അഞ്ചാംദിനത്തില്‍ വിരാട് കോലിയും അജിന്‍ക്യ രഹാനേയും ഇന്ത്യയ്ക്കായി ബാറ്റിങ്ങിനിറങ്ങിയത്. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ത്യയ്ക്ക് വിജയിക്കാന്‍ 280 റണ്‍സ് കൂടി വേണം.
ഏഴ് വിക്കറ്റ് വീഴ്ത്തിയാല്‍ ഓസീസിനും വിജയിക്കാം. 44 റണ്‍സെടുത്ത കോലിയും 20 റണ്‍സെടുത്ത രഹാനേയും ക്രീസിലുള്ള ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. അവസാനദിനം തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റു. ടീം സ്കോര്‍ 179-ല്‍ നില്‍ക്കേ സൂപ്പര്‍താരം വിരാട് കോലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി.
അഞ്ചാം ദിനം അഞ്ച് റണ്‍സ് മാത്രമാണ് കോലിക്ക് കൂട്ടിച്ചേര്‍ക്കാനായത്. 49 റണ്‍സെടുത്ത കോലിയെ ബോളണ്ട് പുറത്താക്കി. പിന്നാലെ ബോളണ്ട് വീണ്ടും ഇന്ത്യയെ പ്രതിരോധത്തിലാക്കി. ആ ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയും വിട്ടു . രണ്ട് പന്ത് നേരിട്ട ജഡേജയ്ക്ക് റണ്ണൊന്നുമെടുക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക