തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി നടപടികളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് 25 അധിക എബിസി കേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും. രോഗം ബാധിച്ചവയും ഗരുതരമായ പരിക്കേറ്റ നായകളെയും ദയാവധത്തിന് വിധേയമാക്കും. നിലവിലുള്ള എബിസി ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യാനും തദ്ദേശ-മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി.
കണ്ണൂരില്‍ ഭിന്നശേഷിക്കാരനായ 11 വയസുകാരനെ തെരുവ് നായകള്‍ കടിച്ച് കൊന്നതും ബാലികയെ നായകള്‍ വളഞ്ഞിട്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചതും വഴി കേരളത്തില്‍ തെരുവ് നായ ശല്യം ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചതായി യോഗം വിലയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളും വിവിധ കോടതി വിധികളും കാരണം സംസ്ഥാനത്തിന് വിഷയത്തില്‍ ഒറ്റക്ക് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. സ്ഥല സൗകര്യമുള്ള മൃഗ ഡിസ്പെന്‍സറികളില്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങും. നിലവിലെ ചട്ടങ്ങള്‍ കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പോലും തടസ്സമെന്നാണ് വകുപ്പുകളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക