പാകിസ്ഥാനിലെ സിഖ് സമുദായത്തിന് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ രംഗത്ത്. പാകിസ്ഥാന് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായാണ് റിപ്പോർട്ട്.
ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് ആക്രമണങ്ങള്‍ ന്യൂഡല്‍ഹി വളരെ ഗൗരവമായി എടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. സിഖ് സമുദായത്തിന് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് ‘ആത്മാര്‍ത്ഥമായി’ അന്വേഷിച്ച് റിപ്പോര്‍ട്ട് പങ്കിടാനും പാകിസ്ഥാന് അധികാരികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മതപരമായ പീഡനം ഭയന്ന് ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പാകിസ്ഥാന് ഉദ്യോഗസ്ഥരോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച (ജൂണ്‍ 23) സിഖ് വ്യാപാരിയായ തര്‍ലോക് സിംഗിന് അജ്ഞാതരുടെ വെടിയേറ്റിരുന്നു. ജൂണ്‍ 24 ന് നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ മറ്റൊരു സിഖുകാരന് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഈ രണ്ട് ആക്രമണങ്ങളും നടന്നത് പാകിസ്ഥാനിലെ പെഷവാറിലാണ്. അതേസമയം, തർലോക് സിംഗിനെതിരായ സായുധ ആക്രമണത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി) അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക