കനിമൊഴി എംപിയുടെ യാത്രയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് ടാക്സി കാര്‍ സമ്മാനിച്ച് കമല്‍ ഹാസന്. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് 24കാരിയായ ഷര്‍മിള. പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്‍ണൂര്‍ സ്വദേശിനി ഹിമയുടെയും മകളാണ് ഷര്‍മിള.
ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കഴിഞ്ഞയാഴ്ചയാണ് ഡിഎംകെ നേതാവ് കനിമൊഴി യാത്ര ചെയ്തത്. എംപി അഭിനന്ദിക്കുന്നതിനിടെ ഷര്‍മിളയും വനിതാ കണ്ടക്ടറും തമ്മില്‍ തര്‍ക്കമുണ്ടായി. എംപി ബസില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ ഷര്‍മിളയും ബസ് പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങി. സംഭവത്തിന്റെപേരിൽ തന്നെ ജോലിയിൽനിന്ന് പുറത്താക്കിയതായി ഷർമിള വെളിപ്പെടുത്തിയിരുന്നു. ഇതോടെ കനിമൊഴിയടക്കം ഒട്ടേറെപ്പേർ ഷർമിളയ്ക്ക് പിന്തുണയുമായെത്തിയിരുന്നു.
ഇതിനിടെയാണ് കമൽഹാസൻ ഷർമിളയ്ക്ക് ടാക്സി സർവീസ് ആരംഭിക്കാൻ സഹായിച്ചത്. കമലിന്റെ സന്നദ്ധസംഘടനയായ കമൽ കൾച്ചറൽ സെന്റർ മുഖേനയാണ് കാർ നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക