ടെൻഡർ നടപടികളിൽ നിന്ന് കമ്പനികൾ കൂട്ടമായി വിട്ടുനിൽക്കുകയും പലരും കൂടുതൽ വില ആവശ്യപ്പെടുകയും ചെയ്തതോടെ സപ്ലൈകോയിൽ പലവ്യഞ്ജനങ്ങൾക്ക് ക്ഷാമമായി. മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ലാഭം മാർക്കറ്റുകളും വഴി 12 സബ്സിഡി ഇനങ്ങളും നൂറുകണക്കിന് മറ്റു സാധനങ്ങളുമാണ് വിതരണം ചെയ്യുന്നത്.
ട്വിറ്റർ ബ്ലൂ വരിക്കാർക്ക് ഇനി മുതൽ ട്വീറ്റിൽ 25000 അക്ഷരം കുറിക്കാം, ഇതുവരെ ഉണ്ടായിരുന്നത് 10000
സാധനങ്ങൾ വാങ്ങുവാൻ താല്പര്യപത്രം ക്ഷണിച്ചപ്പോൾ പതിവായി വിതരണം ചെയ്യുന്ന പലരും മാറി നിൽക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്താൽ പണം കിട്ടില്ലെന്ന പ്രചാരണത്തെ തുടർന്നാണ് പല വിതരണക്കാരും വിട്ടുനിൽക്കുന്നതെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ 700 കോടി രൂപ ഉടൻ അനുവദിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക