പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് . ‘പഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല’ എന്നും ഗോവിന്ദൻ പറഞ്ഞു.
വരികൾക്കിടയിൽ വായിക്കാൻ കേരളത്തിലെ സാധാരണക്കാർക്കറിയാം കള്ളപ്രചാരണങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജി.ശക്തിധരന്റെ ‘കൈതോലപായ’ ആരോപണത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ആദ്യമായിട്ടാണ് സിപിഎം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.
സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫീസിൽ 2 ദിവസം ചെലവിട്ട് സമ്പന്നരിൽനിന്നു പണം കൈപ്പറ്റിയെന്നും അതിൽ 2 കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷി ആണെന്നുമാണു ശക്തിധരൻ ആരോപിച്ചത്. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറിൽ ഉണ്ടായിരുന്നുവെന്നും ആരോപിച്ചിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക