ദിനംപ്രതി ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ പനി വ്യാപനത്തിന് കാര്യമായ കുറവില്ല. കഴിഞ്ഞദിവസം രണ്ടായിരത്തിലേറെ പേർക്കാണ് പനി സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പനിബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്.
ജൂൺ 24ന് പിതാവും ജൂൺ 28ന് മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന വ്യക്തികൾ ആയിരുന്ന ഇവർ മരിച്ചതോടുകൂടി മൃഗങ്ങളെ പരിപാലിക്കുന്നവർ, കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ, മലിനജലവുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ള ജോലിക്കാർ എന്നിവർക്ക് എലിപ്പനി ബാധിക്കാൻ സാധ്യതയുണ്ടെന്നും ഇവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിനു മുൻപ് ഡെങ്കിപ്പനി ബാധിച്ച് ഒരാളും എച്ച് 1 എൻ വൺ ബാധിച്ച് ഒരാളും ഈ വർഷം ജില്ലയിൽ മരണപ്പെട്ടിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പനിപടർച്ച തടയാൻ ശക്തമായ പ്രതിരോധം തുടരുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക