കലാപം നടക്കുന്ന മണിപ്പൂരിൽ ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ് മക്കള്‍ കണ്മുന്നില് കൊല്ലപ്പെട്ട അമ്മമാര്‍. മക്കളെയും സഹോദരങ്ങളേയും നഷ്ടപ്പെട്ടവര്‍, രക്ഷകര്‍ത്താക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, വീടു നഷ്ടപ്പെട്ടവര്‍.
ഇങ്ങനെ നൂറുകണക്കിന് പേരാണ് ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നതെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് 250-ഓളം ക്രിസ്ത്യന്‍ പള്ളികളും മൂന്നോ നാലോ അമ്പലങ്ങളും തകര്‍ക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിക്കൊപ്പം മണിപ്പുര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.’ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കലാപ ബാധിത മണിപ്പുരിന്റെ യഥാര്‍ഥ ചിത്രം പുറംലോകം അറിഞ്ഞിട്ടില്ല.
അവരുടെ ദുരിതം പുറത്തുകൊണ്ടുവരുവാനും അതിന് ലോകശ്രദ്ധയാര്‍ജിക്കാനും രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു. ആയിരക്കണക്കിന് പേരടങ്ങുന്ന ജനക്കൂട്ടമാണ് മണിപ്പുരിലേക്ക് രാഹുല്‍ ഗാന്ധിയെ സ്നേഹത്തോടെ വരവേറ്റത്’-വേണുഗോപാല്‍ പറഞ്ഞു. മണിപ്പുര്‍ ജനത അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കാനും ആശ്വാസം പകര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാനുമായുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എടുക്കുന്ന എല്ലാ ശ്രമങ്ങള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണ ഉണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക