കൊച്ചി: എറണാകുളത്ത് മകൻ അമ്മയെ വെട്ടിക്കൊന്നു. മരട് സ്വദേശി അച്ചാമ്മയാണ് കൊല്ലപ്പെട്ടത്. മകൻ വിനോദിനെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. തുരുത്തി ക്ഷേത്രത്തിന് സമീപമാണ് സംഭവം. രാത്രി 7.30 ഓടെയാണ് സംഭവം. മകൻ മാനസിക വെല്ലുവിളി നേരിടുന്നയാളെണെന്നാണ് പ്രാഥമിക വിവരം. അമ്മയും മകനും തമ്മിൽ ഇന്നലെ മുതൽ തർക്കമുണ്ടായിരുന്നു. ഇന്ന് രാവിലെയോടെ തർക്കം രൂക്ഷമായി.
ഫ്ലാറ്റിനുള്ളിലെ ബഹളം കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ത്രീയുടെ നിലവിളി ഉള്ളില്‍ നിന്ന് കേട്ടതായി അയല്‍വാസികള്‍ പറയുന്നു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴേക്കും വൃദ്ധയെ മകന് കൊലപ്പെടുത്തിയിരുന്നു.
വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്ന പൊലീസ് കണ്ടത് തലയ്ക്ക് വേട്ടേറ്റ് മരിച്ചുകിടക്കുന്ന നിലയിലായിരുന്നു അച്ചാമ്മ. തുടർന്ന് വിനോദിനെ കീഴ്പ്പെടുത്താൻ ശ്രമിച്ച പൊലീസിനേയും പ്രതി വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. പിന്നീട് പ്രതിയെ കീഴ്പ്പെടുത്തി മാറ്റിയതിന് ശേഷമാണ് അച്ചാമ്മയുടെ അടുത്തേക്ക് പോകാൻ പൊലീസിനായത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക