റിയാദ്: വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ. ഇനി മുതല്‍ 30 വസ്തുക്കള്‍ ബാഗേജില്‍ കൊണ്ടുപോകുന്നതിന് അനുവദിക്കില്ലെന്ന് എയർപോർട്ട് അധികൃതർ പുറത്തുവിട്ട നിർദേശത്തിൽ പറയുന്നു. ഹജ്ജ് യാത്രക്കാരോടാണ് നിര്‍ദേശം. നിരോധിച്ച 30 ഇനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു.
കത്തികള്‍, കംപ്രസ് ചെയ്ത വാതകങ്ങള്‍, വിഷ ദ്രാവകങ്ങള്‍, ബ്ലേഡുകള്, ബേസ്ബോള്‍ ബാറ്റുകള്‍, ഇലക്ട്രിക് സ്കേറ്റ്ബോര്‍ഡുകള്‍, സ്ഫോടകവസ്തുക്കള്‍, പടക്കങ്ങള്‍, തോക്കുകള്‍, കാന്തിക വസ്തുക്കള്‍, റേഡിയോ ആക്ടീവ് അല്ലെങ്കില്‍ നശിപ്പിക്കുന്ന വസ്തുക്കള്‍, അപകടകരമായ ഏതെങ്കിലും ഉപകരണങ്ങള്‍, നഖം വെട്ടി, കത്രിക, മാംസം മുറിക്കുന്ന കത്തി, വെടിമരുന്ന് എന്നിവയാണ് നിരോധിത വസ്തുക്കൾ. നിരോധിത വസ്തുക്കൾ കണ്ടെത്തുന്ന മുറയ്ക്ക് യാത്രക്കാർക്ക് അവ തിരികെ നൽകില്ലെന്നും എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി.
ഓര്‍ഗാനിക് പെറോക്സൈഡുകള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍, ഇലക്ട്രിക് ഷോക്ക് ഉപകരണങ്ങള്‍, ദ്രാവക ഓക്സിജന്‍ ഉപകരണങ്ങള്‍, പകര്‍ച്ചവ്യാധികള്‍, തീപ്പെട്ടികള്‍, ലൈറ്ററുകള്‍, സ്ഫോടകവസ്തുക്കള്‍ അല്ലെങ്കില്‍ പടക്കം, കത്തുന്ന ദ്രാവകങ്ങള്‍, കംപ്രസ് ചെയ്ത വാതകങ്ങള്‍, അനുകരണ ആയുധങ്ങള്‍, കാന്തിക വസ്തുക്കള്‍ തുടങ്ങിയ എല്ലാ ബാഗേജുകളില്‍ നിന്നും നിരോധിച്ചിരിക്കുന്ന 14 വസ്തുക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക