എറണാകുളം വടക്കൻ പറവൂരിൽ ആംബുലൻസ് സേവനം സമയത്ത് കിട്ടാത്തത് കാരണം ചികിത്സ വൈകി മരിച്ചെന്ന പരാതിയിൽ വിശദീകരണവുമായി ആംബുലൻസ് ഡ്രൈവർ ആന്റണി രംഗത്ത്. പണം മുൻകൂറായി നൽകിയാലെ ആംബുലൻസ് എടുക്കൂ എന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്നാണ് ഡ്രൈവർ മാധ്യമങ്ങളോട് പറയുന്നത്.
മരിച്ച അസ്മയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം കാത്ത് നിന്നത് കൊണ്ടാണ് ആംബുലൻസ് എടുക്കാൻ വൈകിയതെന്ന് ആണ് ആന്റണി പറയുന്നത്. അതേസമയം, ആംബുലൻസ് വൈകിയെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
പണം മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തിലാണ് അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയത്. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പിന്നാലെ ആംബുലൻസ് ഡ്രൈവർക്കെതിരെ അസ്മയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. ആംബുലൻസ് ഫീസ് സംഘടിപ്പിച്ച് നൽകി അരമണികൂറോളം വൈകിയാണ് സർവീസ് നടത്തിയത് എന്നാണ് ബന്ധുക്കളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക