ന്യൂഡല്‍ഹി: കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന ഡല്‍ഹിയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. വടക്കുപടിഞ്ഞാറന്‍ ജില്ലയായ മുകുന്ദ്പുരിലാണ് അപകടമുണ്ടായത്. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അപടത്തില്‍പ്പെട്ടത്.
കുട്ടികള്‍ മുങ്ങിത്താഴുന്നതു കണ്ട പൊലീസ് കോണ്‍സ്റ്റബിള്‍ രക്ഷിക്കാനായി ചാടിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പുറത്തെടുത്തു. കുട്ടികളുടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.
യമുനാനദിയിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ അതീവജാഗ്രതാനിര്‍ദേശം തുടരുകയാണ്.
രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട നാലഞ്ച് സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളേയും മൃഗങ്ങളേയും ഒഴിപ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായും ഈ ഭാഗങ്ങളില്‍ അപകടമരണം ഉണ്ടായിട്ടില്ലെന്നും സീലംപുര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ശരത് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക